5/01/2007

മാങയേറ്

നാട്ടില്‍ പോകുന്നത്‌ എന്നും സന്തോഷമുള്ള കാര്യമാണ്.
കഴിഞ പ്രാവശ്യം വീട്ടില്‍ ചെന്നപ്പോള്‍ സ്കൂളീന്ന്‌ കൂട്ടബെല്‍ കേട്ട് വീട്ടീചെന്ന്‌
പൊരുത്തലടേടെം ഒരു ലോട്ട കാപ്പിവെള്ളത്തിന്റെം മുന്നിലിരിക്കണ ആശ്വാസായിരുന്നു.
മാങാക്കാലം.. ഒരു സുഖാണേ..

മാങ എന്നും എന്ടെ വീക്ക്‌നസ്സ്‌ ആയിരുന്നു. തൊലികയ്പന്‍,
പ്രിയൂര്, പേരക്കമാങ, പുളിയന്‍കോടന്‍, മൂവാന്ടന്‍,വട്ടമാങ,
നാട്ടുമാങ ഇങിനെ ഒരുപാട്‌ മാങാതരങള്‍ നമ്മുടെ പറബ്ബിലും
ബാക്ക്യൊള്ളോരൊടെ പറബ്ബിലും ഇഷടം പോല്യുന്ടല്ലൊ.
പോരാത്തേന്, പറബ്ബീ പോവാനും മാങ തിന്നാനും ഇഷ്ടം പോലെ സമയൊം.

കാലത്താണു്‌ പോണെങ്കില്, നെലത്ത് വീണ്‍ കെടക്കണത്‌ മാത്രം.
അതും ഞെക്കി നോക്കീട്ട്‌ ഞെങാന്‍ പാടില്ല.
ഞെങ്യോ, ഒറ്റേറ്, അല്ലെങ്കി ചാക്കില്.

ഇനി ഉച്ച കഴിഞാങെങ്കില്, തോട്ടീം കല്ലും ശരണം.
ഒറ്റെണ്ണത്തിനെ വിശ്വസിക്കാന്‍ പറ്റില്ല, തരം കിട്ട്യാ കൊണ്ടൊം.
മാങ്യണോ അതോ പേരക്ക്യണോ മ്...മ്..നൊ പ്രൊബ്ലം.

അങിനെ സുഖിച്ച് നടന്ന മാങക്കാലം ഓര്‍ത്തു പോയി വീട്ടിലെത്തീപ്പ്പ്പൊ.
തോട്ടുംചള്ളേലെ നാട്ടുമാവുമ്മെ നറചു മാങ.
അങിനെ വിട്ടാ പറ്റില്ലല്ലൊ, ഇതൊരണ്ണം തിന്നട്ട് തന്നെ കാര്യം.
അപ്പളല്ലെ, നമ്മടെ വില്ലന്റെ വരവ്‌. മാവിന്‍ ഇത്തിരി ഉയരകൂടുതല്‍.

സങതി അവിടെ അല്ല, ഭാര്യ ആന്ട് കസിന്‍സ്‌ റ്റെറസ്സിന്റെ മൊളില്.
പിന്നെ ഒന്നും നോക്കീല്ല, കിട്ട്യ കല്ലെടുത്‌ വീക്കി.
വീണത്‌ കല്ലൊ മങയൊന്നു അവര്ക്കു മനസിലയില്ലെങ്കിലും
തിരിചെന്റെ മുന്നിലെത്തീതു മാങയേ അല്ലായിരുന്നു.

അടുത്ത കല്ലെടുക്കണോ അതൊ.. എന്നു ആലൊചിച്‌
ഒരു കല്ലിലെക്കു കയ്യെത്തിചപ്പൊളല്ലെ ഒരു അണ്ണാനു
പറ്റിയ അബ്ധം തുടുത്തു പഴുത്ത മാങയായി തൊട്ടപ്പുറത്. :)

ശേഷം ചിന്ത്യം!